പോസ്റ്റുകള്‍

ജനുവരി, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

അദാനി വിഷയം

അദാനി വിഷയത്തിൽ എന്താണ് സംഭവിക്കുന്നത്? ഒരു ശരാശരി ബിസിനസുകാരനായ അദാനി മറ്റു പലരേയും പോലെ ബിസിനസ് ചെയ്യുന്നു, ലാഭമുണ്ടാക്കുന്നു, അതോടെ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുന്നു. ലാഭം നികുതിയായി തിരിച്ച് കൊടുത്താൽ അതിസമ്പന്നനാവാൻ കഴിയില്ല. നികുതി വെട്ടിക്കണം. അതിനുള്ള വഴിയാണ് ഷെൽ കമ്പനികൾ. നിയമമെല്ലാം ഒരു ചായക്ക് ചുറ്റും ഇരുന്നു തീരുമാനമാക്കാവുന്ന മൗറീഷ്യസ്, കരീബിയൻ ദ്വീപുകൾ തുടങ്ങിയ ചെറിയ ചെറിയ രാജ്യങ്ങളിൽ കുറെ കമ്പനികൾ വെറുതേ രെജിസ്റ്റർ ചെയ്തിടുന്നു. അവിടുത്തെ ഭരണാധികാരിക്ക് പത്തോ നൂറോ കൊടുത്താൽ കാര്യം സാധിക്കാം എന്നതാണ് ചെറു രാജ്യങ്ങളെ ലക്ഷ്യമിടൂന്നതിനു പിന്നിൽ. കടലാസിൽ മാത്രമുള്ള ഈ കമ്പനികളെയാണ് ഷെൽ അഥവാ പുറം തോട് കമ്പനികൾ എന്ന് പറയുന്നത്. പുറം തോട് മാത്രമേ ഉണ്ടാവൂ, ഉള്ളിൽ ഒന്നും ഉണ്ടാവില്ല. അങ്ങനെയാണ് ഇവക്ക് ഈ പേര് വന്നത്. കമ്പനി രെജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ പിന്നെ വരുമാനമെല്ലാം അങ്ങോട്ട് കടത്തണം. അല്ലെങ്കിൽ ഇന്ത്യയിൽ നികുതി നൽകേണ്ടി വരും. അതിനു വേണ്ടി ഇല്ലാത്ത സാധനം ഇന്ത്യയിലെ മാതൃ കമ്പനി വാങ്ങി എന്ന രേഖയുണ്ടാക്കി ആ ബില്ല് അടക്കുകയാണെന്ന വ്യാജേന പണം വിദേശത്തേക്ക് കടത്തുന്നു. അതോടെ അദാ

അക്ഞതാ വിമാനം

രഹസ്യ സർവ്വീസ് നടത്തുന്ന ചുവന്ന വരയുള്ള അജ്ഞാത വിമാനങ്ങൾ ❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️ സാധാരണ എല്ലാ എയർലൈനുകളുടെ വിമാനങ്ങൾക്കും ഓരോ കോൾസൈൻ ഉണ്ടായിരിക്കും.  ഉദാഹരണം എയർ ഇന്ത്യ, ലുഫ്താൻസ, എമിറേറ്റ്സ് എന്നിങ്ങനെ…  കൂടാതെ അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനം ഏതാണെങ്കിലും അതിനെ എയർഫോഴ്സ് വൺ ' എന്നായിരിക്കും അഭിസംബോധന ചെയ്യപ്പെടുക. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ദുരൂഹതയുള്ള ഒരു കോൾസൈൻ ആണ് ജാനറ്റ്. ( Janet ) പലപ്പോഴും യുഎസിലെ ലാസ് വെഗാസിലെ മകാറന്‍ വിമാനത്താവളത്തില്‍ നിന്നും ചുവന്ന വരയുള്ള ചില വിമാനങ്ങള്‍ പറന്നുയരാറുണ്ട്.  ഇതൊരു എയർലൈനിൻ്റെ വിമാനങ്ങൾ അല്ല.  ജാനറ്റ് എന്ന് അഭിസംബോധന ചെയ്യുന്ന ഈ വിമാനങ്ങൾക്ക് സ്വന്തമായി ലോഗോയോ പേരോ ഇല്ല എന്നതാണ് യാഥാർഥ്യം.  കൂടാതെ ഈ വിമാനങ്ങള്‍ വരുന്നതിന്‍റെയോ പറന്നുയരുന്നതിന്റേയോ അറിയിപ്പ് യാത്രക്കാര്‍ക്ക് ഒരിക്കലും ലഭിക്കാറുമില്ല. 1970 മുതലാണ് ഇത്തരത്തിലുള്ള രഹസ്യ സ്വഭാവമുള്ള വിമാനങ്ങൾ ഇവിടെ നിന്നും സർവ്വീസ് തുടങ്ങിയത്. സായുധരായ സൈനികര്‍ കാവല്‍ നില്‍ക്കുന്ന ടെര്‍മിനല്‍ വഴിയാണ് ഈ ചുവപ്പു വരയൻ വിമാനങ്ങള്‍ പറന്നുയരാറുള്ളത്. ഇതുകൊണ്ട് ഈ വിമാനങ്ങളുടെ

സം സം കിണർ

ഒരിക്കലും നിലയ്ക്കാത്ത സംസം എന്ന അത്ഭുതം 💦💦💦💦💦💦💦💦💦💦💦💦 " സംസം കിണർ " എന്ന് കെട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. സൗദി അറേബ്യയിലെ ഹജറുൽ അസ്‌വദിൽ നിന്ന് പതിനെട്ട് മീറ്റർ അകലെ മക്ക കഅബ മന്ദിരത്തിന്റെ 20 മീറ്റർ കിഴക്കായിട്ടാണ് സംസം കിണർ നിലകൊള്ളുന്നത്. ഭൂനിരപ്പിൽനിന്നു 3.23 മീറ്റർ താഴ്ചയിലാണ് സംസം ജലത്തിന്റെ ജലവിതാനം. സംസം കിണറിന്റെ ആഴം 30 മീറ്ററും വ്യാസം 1.08 മീറ്റർ മുതൽ 2.66 മീറ്റർ വരെയുമാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. മരുഭൂമിയിൽ ഈ അത്ഭുത ഉറവയുടെ പ്രഭവസ്ഥാനം കണ്ടെത്താൻ,, കഴിഞ്ഞ കാലങ്ങളിൽ ഒട്ടുവളരെ പഠനങ്ങളും പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്. പ്രധാനമായും രണ്ട് സ്രോതസ്സുകളുണ്ടെന്നാണ് തുടക്കത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നത്. ഹജ്‌റ് ഇസ്മായിലിന്റെ (വിശുദ്ധ കഅബ ) തൊട്ടുവരെ നീണ്ടു കിടക്കുന്നത്. സംസം ജലത്തിന്റെ പ്രധാന പ്രഭവകേന്ദ്രവും ഇതാണ്. രണ്ടാമത്തെ പ്രഭവ കേന്ദ്രത്തിന് എഴുപത് സെന്റിമീറ്ററാണ് നീളം. അൽപം മുന്നോട്ട് പോയാൽ രണ്ട് കൈവഴികളായി വേർപിരിഞ്ഞ് ഒഴുകുകയാണ്. വാസി അലൂവിയൻ പാറക്കൂട്ടങ്ങളിൽ നിന്നും മറ്റുമാണ് ഈ ഉറവയെന്നാണ് ആധുനിക ശാസ്ത്രം ആധികാരികമായി പറയുന്നത്. ഇബ്ര

പാറപ്പള്ളി

#ശയ്ഖുനാ_പാറപ്പള്ളി #മഅ്‌രിഫത്തിന്റെ_മുന്തിരിവള്ളി കൊയിലാണ്ടിക്കടുത്ത പാറപ്പള്ളി മഖാം. ആത്മീയ സഞ്ചാരികളെ മാടിവിളിക്കുന്ന പറുദീസ. ആത്മാന്വേഷികളുടെ അനശ്വര പ്രണയഭൂമി. ഖൽവത്തിലിരുന്നൊന്ന് കണ്ണടച്ചാൽ ദിവ്യാനുരാഗത്തിന്റെ ആയിരം വാതിലുകൾ ഒന്നിച്ച് തുറക്കപ്പെടുന്ന അൽഭുതലോകം.  വർഷങ്ങൾക്ക് മുമ്പ്; അവിടം കാടുമൂടിക്കിടക്കുകയായിരുന്നു. ആർക്കും അങ്ങനെയൊരു സ്ഥലത്തേക്കുറിച്ചറിയില്ല. ജുമുഅത്ത് പള്ളിയുടെ ഭാഗത്ത് കൂടെ പോകുമ്പോൾ കിട്ടുന്ന ചെരുവ് ഖബറിസ്ഥാനായി ഉപയോഗിക്കുന്നു. അവിടന്നങ്ങോട്ട് മുഴുവനും കാട് പിടിച്ച് കുറുക്കനും കാട്ട് ജീവികളും വിഹരിക്കുന്നു. (ആന, പുലി, സിംഹം എന്നൊന്നും കാച്ചി വിടല്ലേ.. ) ആരും അങ്ങോട്ട് പോകില്ല. ഭീതി നിറക്കുന്ന ഏകാന്തത. അവിടെ അങ്ങിങ്ങായി ഏതാനും ഖബറുകൾ. പഴയ മീസാൻ കല്ലുകൾ. കന്നുകാലികൾ കയറി മേഞ്ഞ് മീസാൻ കല്ലുകൾക്ക് ചുറ്റും  ചാണകക്കാട്ടം നിറഞ്ഞു. സാഹചര്യവശാൽ അത്യപൂർവ്വം ആരെങ്കിലും എത്തിപ്പെട്ടാലായി. അത്ര തന്നെ. ഈ  പ്രകാശ തീരത്തെ പുറം ലോകത്തേക്കറിയിച്ച, അവിടെയുള്ള  മഹാൻമാരുടെ മഹത്വം വെളിപ്പെടുത്തിയ, ഇന്നീ കാണുന്ന രൂപത്തിൽ വലിയൊരു സിയാറത്ത് കേന്ദ്രമായി വളർത്തിയ മഹാൻ ഇന്നും നമുക്കിടയിൽ
ഇമേജ്

നന്തിയിൽ മുസ്‌ലിയാർ

സമസ്ത പണ്ഡിതരുടെ കറാമത്തുകള്‍ ഭാഗംഃ 1 ''സംഘത്തോടൊപ്പം ആണ് സഹായം...'' നമുക്ക് ഇവിടെ ഒരു അറബി കോളേജ് സ്ഥാപിക്കണം. ബിരുദം നൽകുന്ന കോളേജ് ആയിരിക്കണം. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസസൗകര്യവും ഒരുക്കുകയും ചെയ്യണം. പള്ളിയിൽ വിളിച്ചുചേർത്ത കമ്മറ്റി ഭാരവാഹികളോടായി അവരുടെ ഖാള്വിയും, മുദരിസുമായ മുഹമ്മദ് മുസ്ലിയാർ പറഞ്ഞു. അറബിക് കോളേജോ....? ഈ പള്ളി ദർസ് തന്നെ മുന്നോട്ടു കൊണ്ടു പോകാൻ നാട്ടുകാര്‍ പെടാപ്പാട് പെടുകയാണല്ലോ..? ചിലർ അവരുടെ ആശങ്ക ഉസ്താദിനെ അറിയിക്കുകയായിരുന്നു. കോളേജിന്റെ നടത്തിപ്പിന് വലിയ സാമ്പത്തിക ചെലവ് വരില്ലേ...? ചിലർ സന്ദേഹിച്ചു. സാമ്പത്തിക ചെലവ് വരും. അക്കാര്യത്തിൽ ആരും ഭയപ്പെടേണ്ടതില്ല. അല്ലാഹുവിൻറെ ഖജനാവില്‍ അറ്റമില്ലാത്തത്ര ധനം ഉണ്ട്. ചിലർക്കെല്ലാം അവൻ ധനം അനുഗ്രഹമായി നൽകിയിട്ടുമുണ്ട്. അതുകൊണ്ട് നാം ഭയപ്പെടുകയോ നിരാശപ്പെടുകയോ ചെയ്യേണ്ടതില്ല. നാം ഒന്നായി ഒരേ മനസ്സുമായി പ്രവർത്തിച്ചാൽ അതിൽ അല്ലാഹുവിൻറെ അനിര്‍വചനീയമായ സഹായം ഉണ്ടാവും. സംഘത്തോടൊപ്പം ആണ് അല്ലാഹുവിൻറെ സഹായം എന്നാണല്ലോ നബിസ്വല്ലല്ലാഹു അലൈഹിവസല്ലം നമ്മെ പഠിപ്പിച്ചത്. ഉസ്താദിൻറെ വിശദീകരണം അവർക്ക് ധൈര്യം പക

ഉസ്താദും കുട്ടിയും

#ഗുരുവും_ശിഷ്യനും ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് ആരെയെങ്കിലും കിട്ടുമോ? ഉസ്താദ് അന്വേഷിച്ചു. ഒരു മുതഅല്ലിമിനെ കിട്ടി.  ഉസ്താദ് ചോദിച്ചു: "മോനെ തിരക്കുണ്ടോ? ഒരിടം വരെ പോകാനുണ്ട്. കൂട്ടിന് വരാമോ?" "ശരി, ഉസ്താദ് വരാമല്ലോ"  മുതഅല്ലിം സമ്മതിച്ചു.  ഏറെ ദൂരം നടന്നു. വയറ്റിൽ വിശപ്പ് ആളുന്നുണ്ട്. വറുതിയുടെ കാലം.  ഉസ്താദ് ചോദിച്ചു: "മോന്റെ കയ്യിൽ പൈസയുണ്ടോ?" "ഇല്ല" മുതഅല്ലിം തലയാട്ടി. "വിശപ്പുണ്ടോ?" ഉസ്താദ് ചോദിച്ചു. മുതഅല്ലിം ഒന്നും മിണ്ടിയില്ല. അകത്ത് എരിയുന്ന വിശപ്പിന്റെ കാഠിന്യം മുഖത്തു തെളിഞ്ഞു. മൗനം വാചാലമായി. വഴിയരികിൽ ഒരു കട കണ്ടു. ഒരു അമുസ്‌ലിമിന്റെതാണ്.  ഉസ്താദ് പറഞ്ഞു: "മോനേ, എന്റെ കയ്യിൽ അഞ്ചു പൈസയുണ്ട്. ഒരു പൊറോട്ടക്ക് മൂന്ന് പൈസയാണ് വില. നമുക്ക് ഓരോ പൊറോട്ട കഴിക്കാം. കറിയും ചായയും വാങ്ങണ്ട. വെള്ളം കുടിച്ച് ദാഹം തീർക്കാം. രണ്ടുപേർക്കും കൂടി ആറ് പൈസയാകും. അഞ്ചു പൈസ ഞാൻ ഇപ്പോൾ കൊടുക്കാം. ഞാൻ മരിച്ചില്ലെങ്കിൽ നാളെ ഒരു പൈസ ഞാൻ കൊണ്ടുവന്നു കൊടുക്കും. ഞാൻ മരിച്ചാൽ മോൻ ഒരു പൈസ കൊടുക്കില്ലേ? എന്റെ വീട്ടിൽ ഞാൻ കിടക്കുന്ന പായയുടെ ചുവട്ടിൽ

ജിഫ്രി തങ്ങളുടെ ഹദീസും മൗലവിയുടെ വിവരക്കേടും

സയ്യിദുൽ ഉലമയുടെ ഹദീസും മൗലവിയുടെ വിവരക്കേടും ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ സമസ്തയുടെ സമ്മേളനം കോഴിക്കോട് നടന്നു. സമ്മേളനത്തിൽ സയ്യിദുൽ ഉലമയുടെതുൾപ്പെടെ പ്രസംഗങ്ങൾ വഹാബികളുടെ പിഴച്ച വാദങ്ങൾ തകർത്തു.  'നബി(സ്വ)യ്ക്ക് മറഞ്ഞ കാര്യങ്ങൾ അറിയും' എന്നതിന് സയ്യിദുൽ ഉലമ ഒരു ഹദീസ് ഉദ്ധരിച്ചിരുന്നു. അത് ഹദീസിനെ ദുർവ്യാഖ്യാനിച്ചതാണെന്ന് അബ്ദുൽ മലിക് സലഫി എന്നൊരു വഹാബി മൗലവി കുറിപ്പിറക്കിയിരിക്കുന്നു. ശുദ്ധ വിവരക്കേടുകളാണ് അയാളുടെ കുറിപ്പിലുള്ളത്. فإنِّي أراكُمْ مِن وراءِ ظَهْرِي "ഞാൻ നിങ്ങളെ പിന്നിൽ നിന്ന് കാണുന്നു" എന്ന ഹദീസാണ് സയ്യിദുൽ ഉലമ ഉദ്ധരിച്ചത്. നബി(സ്വ) മറഞ്ഞ കാര്യമറിയും എന്നതിനാണ് ഈ ഹദീസ് ഉദ്ധരിച്ചത്. ഇത് ദുർവ്യാഖ്യാനമാണ് എന്നാണ് മൗലവിയുടെ വിവരക്കേട്. അയാളതിന് രണ്ട് കാര്യങ്ങളാണ് നിരത്തിയത്. 1- അത് നബി(സ)യുടെ മുഅ്‌ജിസത്താണ്. അക്കാര്യമാണ് ഈ ഹദീസിലുള്ളത്. 2- ഈ കാഴ്ച നമസ്കാരത്തിൽ മാത്രമാണ്. അല്ല മൗലവീ, മറഞ്ഞ കാര്യം അറിയൽ മുഅ്‌ജിസത്തല്ല എന്ന് സയ്യിദുൽ ഉലമ പറഞ്ഞോ? നബി(സ്വ)യുടെ മുഅ്‌ജിസത്തായതിനാൽ മറഞ്ഞ കാര്യം മറഞ്ഞതല്ലാതെയാകുമോ? മറഞ്ഞ കാര്യം അറിയലും മുഅ്‌ജിസത്തും പരസ്പര വൈരു

കെട്ടിപ്പൊക്കിയ ഖബർ

സമകാലികരില്‍ പ്രമുഖ പണ്ഡിതരായ ഇമാം തഖ്‌യുദ്ദീന്‍ സുബ്‌കി (റ), ഇബ്‌നു ഹജറുല്‍ ഹൈത്വമി(റ), ഇമാം തഖ്‌യുദ്ദീന്‍ അഖ്‌നാഈ (റ) എന്നിവർ ഇബ്നുത്തീമിയയുടെ പിഴച്ച വാദങ്ങളെ സലക്ഷ്യം എതിര്‍ത്തിട്ടുണ്ട്. ളാല്ല്‌ (പിഴച്ചവന്‍), മുളില്ല്‌ (പിഴപ്പിക്കുന്നവന്‍) നുമെന്ന്‌ ഇബ്‌നു ഹജറുല്‍ ഹൈത്വമി തന്റെ ഫതാവല്‍ കുബ്‌റയില്‍ ഇബ്‌നു തീമിയ്യയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഖബ്റാണ് കാഴ്ച മൃഗത്തെപോലെ ഇരുമ്പ് കമ്പി വെച്ച് വഹാബികൾ സംരക്ഷിക്കൊണ്ടിരിക്കുന്നത്.  ഔലിയാക്കൾ. അമ്പിയാക്കൾ, സ്വാഹാബികൾ എന്നിവരുടെ കബറുകൾക്കെതിരെ കലിതുള്ളി കർസേവ നടത്തുന്ന ഭീകരവാദികൾ ഇതെന്തിനാണ് സംരക്ഷിച്ചു നിർത്തിയിരുക്കുന്നത്? തട്ടി നിരത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട് എന്ന തള്ള് എന്തേ ഈ ഖബറിന് ബാധകമാക്കാത്തത് C A K

സയനൈഡിന്റെ രുചി

"പൊട്ടാസ്യം സയനൈഡ്, ഇതിൻ്റെ രുചി ഞാൻ അറിഞ്ഞു.വളരെ പതുക്കെ, സ്റ്റാർട്ടിങ് വളരെ പുകച്ചിലാണ് ! നാക്കെല്ലാം എരിയും, ഹാർഡാണ്, നല്ല ചവർപ്പാണ്" വെറുമൊരു കെട്ടുകഥയിലെ വരിയല്ല ഇത്. 15 വർഷം മുമ്പ് പാലക്കാട്ടെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത സ്വർണപ്പണിക്കാരൻ എം.പി. പ്രസാദിൻ്റെതാണ് ഈ വാക്കുകൾ. കൊടും വിഷമായ പൊട്ടാസ്യം സയനൈഡിെൻറ 'രുചി രഹസ്യം' ജീവിതം മുറിഞ്ഞുപോകും മുമ്പ് 32കാരനായ പ്രസാദിൻ്റെ വരികളിൽ തെളിഞ്ഞു. വർഷങ്ങൾക്കിപ്പുറം പ്രസാദിൻ്റെ ആത്മഹത്യക്കുറിപ്പ് ഒരു നോവലിലെ വരികളായി. ചിലിയൻ എഴുത്തുകാരൻ ബെന്‍ജമിന്‍ ലെബറ്ററ്റിന്‍റെ(Benjamin Labatut) 'വെന്‍ വീ സീസ് ടു അണ്ടർസ്റ്റാന്‍ഡ് ദ വേള്‍ഡ്'(When we cease to understand the world)

സമസ്ത സമ്മേളനം

സമസ്തയുടെ ആദർശ സമ്മേളനത്തിന്റെ ശകലങ്ങൾ കണ്ടു. പ്രമുഖരുടെ വിഷയാവതരണങ്ങളെ കൃത്യമായും ശ്രദ്ധിച്ചു. പരിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാധർഷങ്ങൾ കണ്ഡം പൊട്ടി പലരും അവതരിപ്പിച്ചു. ആ വിശുദ്ധ വഴിത്താരയിൽ നിന്ന് പൊരുതാനും അതിലടിയുറച്ചു മരണം വരിക്കാനും താൻ സന്നിഹിതനാണെന്ന് പ്രഖ്യാപിക്കാൻ സയ്യിദുൽ ഉലമയുടെ നേതൃത്വങ്ങൾക്ക് സാധിച്ചു. കൂടെ, തന്നിൽ ചേക്കേറി നിൽക്കുന്ന ചില ഉത്പതിഷ്ണുക്കളെ നിലക്ക് നിർത്തുന്ന സമ്മേളനമായി കോഴിക്കോടിന്റെ പ്രഥമ ബീച്ചിന്നലെ മാറി. ഞാനിങ്ങനെ ചിന്തിക്കുകയായിരുന്നു. സമസ്തയുടെ പ്രവർത്തകരിന്നലെ ഒത്തു കൂടിയപ്പോൾ കടപ്പുറം വെള്ളക്കടലായി മാറിയെങ്കിൽ ഇരു സമസ്തയും കൂടി അവിടെ തടിച്ചു കൂടിയിരുന്നെങ്കിൽ വഹാബികളുടെയും മൗദൂദികളെയും ഒരുമിച്ച് ആട്ടിപ്പായിച്ച് ഖബറടക്കുന്നത് കാണാമായിരുന്നു.. പിന്നെ സംസ്ഥാനയും ദക്ഷിണയും കൂടി ഒരുമിച്ചാൽ പറയേണ്ടതില്ലല്ലോ. മെഴുകി മരിച്ചേനേ ആ പുതിയ മതക്കാർ. പരിശുദ്ധ സുന്നത്ത് ജമാഅത്തിന്റെ മുന്നിൽ ഒന്നിനും നിൽക്കകള്ളിയില്ലാത്ത അവസ്ഥ സംജാതമാവുക തന്നെ ചെയ്യും. ഇൻശാഅല്ലാഹ്‌... ❤.. ✍️shaheer shaheer   🕋✨️ സുന്നത്ത് ജമാഅത്ത്💯 ഗ്രൂപ്പ് 💚💚

സലീമിക്കയുടെ നല്ല ചിന്ത

ഇത് പെരുമ്പാവൂർ വല്ലം ചൂണ്ടി കവലയിൽ ഓട്ടോ ഓടിക്കുന്ന സലിം എന്ന കില്ലു സലിം കഴിഞ്ഞയാഴ്ച അദ്ദേഹത്തിന്റെ മകളുടെ വിവാഹം ആയിരുന്നു ആർഭാടങ്ങളും ധൂർത്തുമില്ലാതെ വളരെ ലളിതമായി തന്റെ മകളെ കരുത്തുറ്റകരങ്ങളിൽ അദ്‌ദ്ദേഹം ഏൽപ്പിച്ചു. ആർഭാടങ്ങൾ ഒഴിവാക്കിയ കാശ് മാറ്റി വച്ച് അദ്ദേഹം വല്ലം ചൂണ്ടി മഹല്ലിലെ നിർദ്ദനരായ യത്തീമായ മൂന്ന് പെൺകുട്ടികൾക്ക് 10 പവൻ സ്വർണം കൊടുക്കാൻ തീരുമാനിച്ചു.ഇത് വല്ലം ചൂണ്ടി ജമാഅത്ത് കമ്മിറ്റി മുമ്പാകെ രേഖാമൂലം എഴുതി കൊടുത്തിട്ടുണ്ട്. ആദ്യം വരുന്ന പെൺകുട്ടിക്ക് 4 പവനും പിന്നീട് വരുന്ന 2 പെൺകുട്ടികൾക്ക് 3 പവൻ വീതവുമാണ് കൊടുക്കുക.കോടീശ്വരനല്ല സലിം വെറും ഓട്ടോ ഡ്രൈവർ. ഞാനിത് പബ്ളിസിറ്റി ചെയ്യുന്നത് ആർഭാട കല്യാണങ്ങൾ നടത്തി ലക്ഷങ്ങൾ ധൂർത്തടിക്കുന്നവരുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ്. വർണപൊലിമയാർന്ന ലൈറ്റിനും , മണ്ഡപത്തിന്റെ അലങ്കാരത്തിനും , പല്ലക്കിനും , ഇന്ന് ബ്യൂട്ടീഷൻ മുഖത്ത് ചെയ്ത് രാവിലെ മുഖം കഴുകിയാൽ പഴയ കോലം തന്നെ കിട്ടുന്ന പെയിന്റുകൾക്ക് എത്ര ലക്ഷങ്ങളാണ് വെറുതെ അനാമത്ത് ചിലവ്  അങ്ങനെയുള്ളവർക്ക് ഇതൊരു പ്രചോദനമാവട്ടെ എന്ന് കരുതിയാണ് ഈ നൻമ പുറത്തേക്ക് വിടുന്നത്. നാഥൻ സലീമിനെയും

പിതാവിനായി

“അമ്മേ ..നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചറ് കട്ടായം പറഞ്ഞമ്മേ..  ഞാനിനി എന്ത് ചെയ്യും” വൈകുന്നേരം സ്കൂള് വിട്ട് വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു. “നീ പറഞ്ഞില്ലേ? അച്ഛന് ജോലിക്ക് പോകണം, പകരം അമ്മ വരുമെന്ന്? “അതൊക്കെ പറഞ്ഞതാണമ്മേ.. അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്” “ഉം അതും ശരിയാണ് ,പക്ഷേ നിൻ്റച്ഛനവിടെ വന്നാൽ ടീച്ചറോട് എങ്ങനെ  പെരുമാറുമെന്നോ ,അവര് ചോദിക്കുന്നതിനൊക്കെ എന്ത് മറുപടി പറയുമെന്നോ  അറിയില്ലല്ലോ?  ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻ്റെ വരാന്തയിൽ കയറി  നിന്നിട്ടില്ല ,എൻ്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി ,അത്  തന്നെയായിരുന്നു, വിദ്യാഭ്യാസമില്ലാത്തൊരാളെ, എൻ്റെ തലയിൽ കെട്ടിവച്ച്  തന്നു” “അത് മാത്രമാണോ അമ്മേ… എൻ്റെ കൂട്ടുകാരികളുടെ മുന്നിൽ, എൻ്റെ  അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയൊരു കോലമാണോ, അച്ഛൻ്റേത്  എപ്പോൾ നോക്കിയാലും, മുഷിഞ്ഞൊരു കൈലിമുണ്ടും ,കരി ഓയിലുപുരണ്ട ഒരു  ഷർട്ടുമിട്ട് ,മുറുക്കാൻ തുപ്പല് ഒലിച്ചിറങ്ങുന്ന ഊശാൻ താടിയുമായിട്ടല്ലാതെ  ,അച്ഛനെ ഇത്തിരി വൃത്തിയായിട്ട് ഞാൻ ഇത് വരെ