പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കാവാലം നാരായണപ്പണിക്കർ

നാടകരംഗത്ത് സ്വന്തം പാത വെട്ടിത്തെളിച്ച ആചാര്യന്‍, മികവുറ്റ കവി, എണ്ണത്തില്‍ കുറച്ചെ എഴുതിയുട്ടുള്ളൂ എങ്കിലും മറ്റാര്‍ക്കും സാധിക്കാത്ത രൂപ കല്പ്പനകൊണ്ടും ബിംബവിതാനം കൊണ്ടും വേറിട്ട്‌ നിന്ന ചലച്ചിത്ര ഗാനങ്ങള്‍ രചിച്ച ഗാനരചയിതാവ് - അങ്ങനെ കൈവെച്ച കലാമേഖലകളില്‍ എല്ലാം തന്‍റെ മുദ്ര പതിപ്പിച്ച കലാകാരന്‍ ആണ് കാവാലം നാരായണ പണിക്കര്‍. 1928 മെയ് 1ന് ആലപ്പുഴ ജില്ലയില്‍ കുട്ടനാട് കാവാലം ഗ്രാമത്തില്‍ പ്രസിദ്ധമായ ചാലയില്‍ കുടുംബത്തില്‍ ആണ് നാരായണന്‍കുഞ്ഞ് എന്ന കാവാലം ജനിച്ചത്‌. അച്ഛന്‍ ഗോദവര്‍മ്മ. അമ്മ കുഞ്ഞുലക്ഷ്മി അമ്മ. ഇന്ത്യയിലെ അറിയപ്പെടുന്ന നയതന്ത്രജ്ഞനും ചരിത്രകാരനും സാഹിത്യകാരനുമോക്കെയായ സര്‍ദാര്‍ കെ എം പണിക്കര്‍ അമ്മാവനും കവി അയ്യപ്പപണിക്കര്‍ ബന്ധുവും ആണ്. കവിതയെഴുത്തിനോട് ആയിരുന്നു താല്പര്യം എങ്കിലും കുടുംബത്തിലെ സമ്മര്‍ദത്തെ തുടര്‍ന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ശേഷം നിയമപഠനവും ആണ് ചെയ്തത്. ആലപ്പുഴയില്‍ 6 വര്‍ഷത്തോളം അഭിഭാഷകവൃത്തിയില്‍ സേവനം അനുഷ്ഠിക്കുകയും കൂടെ ഏതാനും ബിസിനസ്സുകളിലേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. ബിസിനസ്സുകള്‍ എല്ലാം പച്ചപിടിക്കാതെ വരികയും തന്‍റെ മേഖല കല തന്നെയാണ

ശ്രീ നാരായണ ഗുരു

കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928). കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണ് ശ്രീനാരായണ ഗുരു. ബ്രാഹ്മണരേയും മറ്റു സവർണജാതികളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതംഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം. ശ്രീനാരായണഗുരു കേരളത്തിൽ ജീവിച്

അല്ലാമാ ഇക്ബാൽ

Siraj Daily RELIGIONഇശ്ഖിന്‍ തീരത്തെ ഇഖ്ബാല്‍1 Published Mar 04, 2013 7:16 pm | Last Updated Mar 04, 2013 7:16 pmBy അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന് 1937- ലെ ഒരു വേനല്‍ക്കാലം. തന്റെ റൈറ്റിംഗ് റൂമിലിരുന്ന് ഏതോ കവിതയെഴുതുകയാണ് ഇന്ത്യയിലെ ആ പ്രസിദ്ധ ഉര്‍ദുകവി. അതെ, “” സാരേ ജഹാംസെ അച്ഛാ”” എന്ന ദേശസ്‌നേഹം തുളുമ്പുന്ന മനോഹരകാവ്യത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമൊക്കെയായി “ഹകീമുല്‍ ഉമ്മ” എന്ന മഹനീയ സ്ഥാനത്തേക്കുയര്‍ന്ന ഡോ:അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അതിനിടെ ചില സുഹൃത്തുക്കള്‍ ഇഖ്ബാലിനെ സന്ദര്‍ശിക്കാനെത്തി. വിശേഷങ്ങള്‍ കൈമാറുന്നതിനിടെ ആഗതരിലൊരാള്‍ ചോദിച്ചു. “” ഡോക്ടര്‍ സാബ്! താങ്കളെങ്ങനെയാണ് ” ഹകീമുല്‍ഉമ്മ” എന്ന സ്ഥാനത്തേക്കുയര്‍ന്നത്?”” തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇഖ്ബാല്‍ അവരോട് പറഞ്ഞു. “” അതൊരു പ്രയാസമുള്ള കാര്യമല്ല. വേണമെങ്കില്‍ നിങ്ങള്‍ക്കും ആ പദവി കൈവരിക്കാവുന്നതേയുള്ളൂ”” “” അതെങ്ങനെ? സുഹൃത്തിന്റെ അതിശയോക്തി കലര്‍ന്ന ചോദ്യത്തിന് ഇഖ്ബാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “” ഞാന്‍ ഒരു കോടി തവണ തിരുനബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടുണ്

കരുവാ പള്ളി കൊല്ലം

കൊല്ലം പെരിനാട് കരുവ മുസ്ലിം ജമാഅത്ത് കുറഞ്ഞത് നൂറ്റമ്പത് വർഷം പഴക്കം ഈ പള്ളിക്ക് കല്പിക്കുന്നു .തിരുവിതാംകൂർ നിർമാണ ശൈലിയിൽ വഞ്ചി പോലെ മോന്തായോത്തരംവളച്ച് ഉയർത്തി വച്ച മുഖപ്പ് ഈ പള്ളിക്കും കാണാം .ഓടിന് പകരം വർഷങ്ങൾ മുൻപേ ആസ്ബസ്റ്റോസ് ഷീറ്റ് ആണ് മേഞ്ഞിരിക്കുന്നത് .മമ്പുറം സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങളുടെ സ്‌മൃതി കുടീരവും പള്ളിയിൽ ദർസും (മതപുരോഹിതർക്കുള്ള പഠന ശാല) നടക്കുന്നുണ്ട് .

പരവൂർ തെക്കുംഭാഗം പള്ളി

കൊല്ലം പരവൂർ തെക്കുംഭാഗം പുത്തൻപള്ളി തിരുവനന്തപുരത്തോട് ചേർന്ന് കൊല്ലം ജില്ലയിൽ കടലിനോടു ചേർന്നും പരവൂർ കായലിന് ഒട്ടുവളരെ ദൂരെയല്ലാതെയും സ്ഥിതിചെയ്യുന്ന ഈ പള്ളിക്ക് പേരിൽ മാത്രമേ പുത്തൻ പള്ളി എന്നുള്ളൂ . എഴുന്നൂറിലേറെ വർഷത്തെ പഴക്കം ഈ പള്ളിക്ക് പറയുന്നു .എന്നാൽ കൊല്ലത്തെ ഏറ്റവും പുരാതനമായ പള്ളി ഇതല്ലതാനും . മാലിക് ഇബ്നു ദിനാർ സ്ഥാപിച്ച കേരളക്കരയിലെ പത്തുപള്ളികളിൽ ഒന്ന് കൊല്ലം നഗരത്തിലെ ജോനകപ്പുറം വലിയ പള്ളി ആണെന്നാണ് കല്പിക്കപ്പെടുന്നത് .14 ആം നൂറ്റാണ്ടിൽ ഇബ്നു ബത്തൂത്ത തന്റെ സന്ദര്ശനത്തിൽ കൊല്ലത്തെ മനോഹരമായ പള്ളിയെപ്പറ്റി വർണിച്ചിട്ടുണ്ട് .കടൽകാറ്റേറ്റും കടലാക്രമണത്താലും പള്ളി പുതുക്കി പുതുക്കി മറ്റുപള്ളികൾ പോലെ ജോനകപ്പുറം പള്ളി വളരെ മുന്നേ കോണ്ക്രീറ്റ് ആക്കി . പരവൂർ പള്ളിയുടെ കഥ വേറെ ആണ് .750 വർഷങ്ങൾ മുൻപ് പുത്തൻവീട്ടിൽ കുടുംബക്കാർക്ക് മഹാരാജാവ് പണി കഴിപ്പിച്ച് കൊടുത്തത് ആണത്രേ ഈ പള്ളി .ഇന്നും വളരെ പൗരണികത തോന്നുന്ന ശൈലി ആണ് പള്ളിക്ക് . ഈ പള്ളിയേക്കാളും ചരിത്രം ഇതിനോട് ചേർന്ന 1000 കൊല്ലങ്ങൾക് മുന്ന് സ്ഥാപിതം ആയ ഒരു പള്ളി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു .ഇന്ന് കുറച്ചു കൽത്തൂണുകൾ മാത്ര

കോട്ടയം താഴത്തങ്ങാടി പള്ളി

കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് കോട്ടയം നഗരത്തിൽ മീനച്ചിലാറിന്റെ കരയിൽ പുരാതനവും കേരളീയചാരുതയിൽ നിലനിൽക്കുന്നതും ആയ ആയിരത്തിന് മേൽ വർഷം പഴക്കമുള്ള പള്ളിയാണ് താഴത്തങ്ങാടി പള്ളി. കേരളക്കരയിൽ പത്തുപള്ളികൾ സ്ഥാപിച്ച മാലിക് ഇബ്‌നു ദിനാറിന്റെ ശേഷം രണ്ടാം സംഘത്തിൽ അദ്ദേഹത്തിന്റെ സഹോദരിപുത്രൻ മാലിക് ഇബ്നു ഹബീബിന്റെ നേതൃത്വത്തിൽ കോട്ടയത്തും കൊല്ലം (കൊല്ലം പള്ളി സ്ഥാപിച്ചത് ആദ്യ സംഘം ആണ്) ഒഴികെ കൊടുങ്ങല്ലൂർക്ക് തെക്ക് നാൽപതോളം പള്ളികൾ സ്ഥാപിച്ചുവെന്ന് കരുതപ്പെടുന്നു . തെക്കുംകൂർ രാജ്യത്തിലെ നാവികപ്പട ആയ മൂസാമ്പികൾ ഇടപ്പള്ളി ചേരാനല്ലൂർ നിന്ന് കുടിയിരുത്തിയ വ്യാപാരികൾ ആയ മേത്തർ കുടുംബങ്ങൾ തുടങ്ങി മറ്റു വിശ്വാസികളെയും കരുതി തെക്കുംകൂർ മഹാരാജാവിന്റെ കയ്യയഞ്ഞ സഹായങ്ങൾ ഇന്നത്തെ പള്ളിക്ക് ലഭ്യമായിട്ടുണ്ട്. പ്രത്യേകം വിശ്വകർമജരെ ഏല്പിച് മറ്റുപള്ളികൾ പഠിച്ചാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത് . അതിന്റെതായ വാസ്തു പ്രത്യേകതകൾ….അല്ല അതിശയങ്ങൾ ഈ പള്ളിയിൽ ദർശിക്കാം .ഏതൊക്കെയെന്നാൽ ദാരുനിര്മിതവും ശില്പവേലകളാൽ സമ്പന്നമായ ഭിത്തിയും, മുക്കുറ്റിസാക്ഷയും(ഓടാമ്പൽ) , ഒറ്റക്കല്ലിൽ തീർത്ത ഹവളും(അംഗശുദ്ധിക്കുള്ള ജലസംഭരണി)

മമ്പുറം തങ്ങൾ

പ്രവാചകന്‍ മുഹമ്മദ് (സ) യുടെ അനവധി കുടുംബങ്ങളാല്‍ അനുഗ്രഹീതമായ യമനില്‍ നിന്ന് ഇസ്ലാമിക പ്രബോധനാര്‍ത്ഥം ചെറുപ്രായത്തിലെ കേരളത്തിലേക്ക് കടന്നു വന്ന മഹാപണ്ഡിതനും സൂഫി വര്യനുമായിരുന്നു ഒരു കാലഘട്ടത്തിന്‍റെ കുത്തുബായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങള്‍. പ്രവാചകന്‍റെ പ്രത്യേക പ്രാര്‍ത്ഥനക്ക് ഭാഗ്യം സിദ്ധിച്ച യമനില്‍ നിന്ന് അനേകം പ്രവാചക പൗത്രന്‍മാര്‍ കേരളത്തിലേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ട സ്ഥാനം കൈവരിക്കാന്‍ തങ്ങള്‍ക്ക് ആയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഗര്‍ജിക്കുന്ന സിംഹമായി മാറിയ ആ സൂഫി വര്യന്‍ ആത്മീയതക്കപ്പുറം അധിനിവേശ ശക്തികള്‍ക്കെതിരെ സ്വരാജ്യത്തിനായി പടപൊരുതാനും തയ്യാറായവരായിരുന്നു. പ്രവാചക പൗത്രന്‍മാരിലെ മൗലദ്ദവീല പരമ്പരയില്‍ ശൈഖ് സയ്യിദ് മുഹമ്മദ് ബിനു സഹല്‍ (റ) ന്‍റെയും മറ്റൊരു പ്രവാചക ഖബീലയായ ജിഫ്രി കുടുംബത്തിലെ സയ്യിദത്ത് ഫാത്തിമ (റ) ടെയും മകനായി ഹിജ്റ 1166 ദുല്‍ഹിജ്ജ 23 ശനിയാഴ്ച രാത്രിയായിരുന്നു മമ്പുറം തങ്ങളുടെ ജനനം. ശൈശവ ദശയിലെ മാതാവും പിതാവും മരണമടഞ്ഞ തങ്ങള്‍ക്കു താങ്ങായും തണലായും നിന്നത് മാതൃസഹോദരി സയ്യിദത്ത് ഹാമിദ ബീവിയാണ്. അവര്‍ തന്നെയായ

അനുകരണം

ശ്രീശങ്കരാചാര്യരുടെ ജീവിതചരിതത്തിലെ ഒരു സംഭവം. ഒരിക്കല്‍ ആചാര്യരുടെ ശിഷ്യഗണങ്ങളില്‍ ഒരാള്‍ ഗുരുവിനെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി . ഗുരുവിന്റെ നടപ്പും വേഷവും, സംസാരവും, വസ്ത്രവും എല്ലാം ശിഷ്യന്‍ അതേവിധം അനുകരിച്ചു. ഗുരുവിന് ശിഷ്യന്റെ ‘രോഗം’ മനസ്സിലായി. ഒരു ദിവസം ആചാര്യരും ഈ ശിഷ്യനുംകൂടി യാത്ര പോകുന്ന സമയം. ഗുരുവിന്റെ പ്രവര്‍ത്തികളെല്ലാം ശിഷ്യനും അതേപടി പകര്‍ത്തി. ഉച്ചസമയം കത്തിക്കാളുന്നവെയില്‍ ‘നല്ല ദാഹം’ ഗുരു പറഞ്ഞു. ‘അതേ എന്ക്കും കടുത്ത ദാഹം’ ശിഷ്യന്‍ ഉടന്‍ പറ‍ഞ്ഞു ”നമുക്കൊരു വഴി കാണാതിരിക്കില്ല’ഇങ്ങനെ പറഞ്ഞുകൊണ്ട് ആചാര്യര്‍ ചുറ്റിനും നോക്കി. സമീപം ഒരു കുടില്‍. നേരേ അങ്ങോട്ടു ചെന്നു . ഓട്ടു പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഗൃഹം. അവിടെ ഒരു ദിക്കില്‍ വാര്‍ക്കാനുള്ള ഓട് തിളച്ചു മറിയുന്നു. ആചാര്യനേരെ അതിനു സമീപം ചെന്നു. പുറകെ ശിഷ്യനും. ആചാര്യര്‍ ഉരുകി തിളച്ചു മറിയുന്ന ദ്രാവകം ഒരു മൊന്തയിലെടുത്തു, കുടിച്ചു. പിന്നീട് ശിഷ്യന്റെ നേര്‍ക്ക് മൊന്ത നീട്ടിതതക്കൊണ്ടു പറഞ്ഞു, കുടിച്ചോളൂ… ദാഹം മാറും…” ശിഷ്യന്‍ ഞെട്ടി.ഭയന്ന് വിറച്ചുകൊണ്ട് അയാള്‍ പറഞ്ഞു, “ക്ഷമിക്കണേ ഗുരുദേവാ… ഇതു കുടിച്ചാല്‍ ദാഹം മാത്രമല

സഹവാസം

സഹവാസം കൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ? September 19, 2011 മഹാനായ ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടക്കുന്നു. പാണ്ഡവരും പാഞ്ചാലിയും ശ്രീകൃഷ്ണനും സമീപത്തുണ്ട്. വേദനാപൂര്‍ണമായകിടപ്പില്‍ കിടന്നു കൊണ്ട് ഭീഷ്മര്‍ ധര്‍മ്മോപദേശം നടത്തി. പെട്ടന്ന് പാഞ്ചാലി അടക്കി ചിരിച്ചു . എല്ലാവരും സ്തബ്ധരായി. ഭീഷ്മര്‍ ചിരിയുടെ കാരണം തിരക്കി. പാഞ്ചാലിപറഞ്ഞു. “പിതാമഹാ!ക്ഷമിക്കണം. അന്ന് കൗരവ സഭയില്‍ വച്ച് ഞാന്‍ അപമാനിതയായപ്പോള്‍ അങ്ങയുടെ ഈ ധര്‍മ്മബോധം എവിടെയായിരുന്നു?” അതോ അതിനുശേഷമാണോ ഈ ജ്ഞാനം ഉണ്ടായത്?” ഭീഷ്മര്‍ പറഞ്ഞു;”മക്കളെ, നിന്റെ ചോദ്യം യുക്തം തന്നെ. ദുര്യോധനന്റെ കൂടെ കഴിഞ്ഞ്, അയാളുടെ ഭക്ഷണവും കഴിച്ച് ഞാന്‍ കാലം പോക്കിയപ്പോള്‍ എന്നിലെ ധര്‍മ്മബോധം മങ്ങിയിരുന്നു. ഇന്ന് അര്‍ജുനന്റെ ശരങ്ങളെറ്റ് ആ ഭക്ഷണം നല്കിയ ദുഷിച്ച രക്തമെല്ലാം വാര്‍ന്നു പോയി. അതോടെ സത്ബുദ്ധി ഉണര്‍ന്നു. അതാണ് കാരണം.” ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും എന്ന സത്യമാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്.

തിരുവള്ളുവർ തമിഴ് കവി

മഹാനായ തമിഴ് കവിയായിരുന്നു തിരുവള്ളുവർ . അദ്ദേഹത്തിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. എന്നും ഭാര്യ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തിരുവള്ളുവർ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലൊരു സൂചി ഇട്ട് അരികിൽ വയ്ക്കും. എന്തിനാണതെന്ന് ഭാര്യ ഒരിക്കലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. തിരുവള്ളുവർ അത് പറഞ്ഞതുമില്ല. കാലം കടന്നു പോയി. ഇരുവർക്കും പ്രായമായി. ഒരു ദിവസം ഭാര്യ പറഞ്ഞു . 'അങ്ങയോട് ഒരു സംശയം ചോദിക്കാനുണ്ട് അതു കേട്ടപ്പോൾ തന്നെ തിരുവള്ളുവർക്ക് കാര്യം മനസ്സിലായി. അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവനും നീയെനിക്ക് ഭക്ഷണമുണ്ടാക്കിത്തന്നു. നീ വിളമ്പിയ ഓരോ വറ്റിലും നിനക്ക് എന്നോടുള്ള സ്നേഹം ഉണ്ടായിരുന്നു. അതു കൊണ്ട് ഒറ്റവറ്റും പാഴാക്കരുത് എന്ന് ഞാൻ നിശ്ചയിച്ചു. വറ്റ് ഇലയ്ക്ക് പുറത്തു വീണാൽ കുത്തിയെടുത്ത് കഴുകാനായിരുന്നു സൂചിയും വെള്ളവും . പക്ഷേ ഒരിക്കൽ പോലും നീ വിളമ്പിയപ്പോൾ ഒറ്റ വറ്റും പുറത്തു പോയില്ല.ഞാൻ കഴിച്ചപ്പോഴും'. തിരുവള്ളുവരുടെ മറുപടി കേട്ട് ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു. പ്രാചീന ഭാരതത്തിൽ ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആത്മിയ ബന്ധമുണ്ടായിരുന്നു. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൈ

പ്രചോദനം

ഹേ.. മനുഷ്യാ.....* *നീ ജീവിക്കാൻ വേണ്ടിയാണോ സമ്പാദിക്കുന്നത് ?* *അതോ സമ്പാദിക്കാൻ വേണ്ടിയാണോ ജീവിക്കുന്നത് ??? -,...................................  ടാറ്റയുടെ തലവനായിരുന്ന കാലത്ത് ജര്‍മ്മനി സന്ദര്‍ശിച്ച ഒരോര്‍മ്മ എഴുതുകയുണ്ടായി രത്തന്‍ ടാറ്റ ഈയിടെ . "ജര്‍മ്മനി വ്യാവസായികമായി ലോകത്ത് തന്നെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരു രാഷ്ട്രമാണല്ലോ . അവിടുത്തെ മനുഷ്യര്‍ അങ്ങേയറ്റം ആഡംബരത്തില്‍ കഴിയുന്നു എന്നാണോ നിങ്ങളുടെ ധാരണ ? കഴിഞ്ഞ മാസം ഞാന്‍ ടാറ്റയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഹാമ്ബര്‍ഗ്ഗില്‍ പോവുകയുണ്ടായി . ഒരു മീറ്റിംഗ് കഴിഞ്ഞു വിശപ്പ്‌ തോന്നിയപ്പോള്‍ എന്റെ ഉദ്യോഗസ്ഥരോടൊപ്പം അടുത്തുള്ള ഒരു ഇടത്തരം രേസ്റ്റൊരന്റില്‍ കയറി . അവിടെ മിക്കവാറും തീന്മേശകള്‍ കാലിയായി കണ്ടപ്പോള്‍ തന്നെ എനിക്ക് കൌതുകം തോന്നി .ഒരു ടേബിളില്‍ ഒരു യുവജോഡി ഇരിക്കുന്നതുകാണുകയുണ്ടായി . വെറും രണ്ടു തരം വിഭവങ്ങളും ഓരോ കുപ്പി ബിയറും മാത്രമാണ് അവരുടെ മുന്നില്‍ കാണാനായത് . ഇന്ത്യയിലെ ഒരു ഇടത്തരം യുവാവിനു പോലും ഇതില്‍ കൂടുതല്‍ വിഭവസമ്പന്നമായ ഭക്ഷണം കാമുകിക്ക് വാങ്ങി നല്‍കുവാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചു . പിശുക്കനോ, അല്ലെങ്കില

പ്രചോദനം 3

അമേരിക്കയിലെ വളരെ പ്രസിദ്ധനായ ഒരു ബിസിനസ് കൺസൾട്ടന്റ് അദ്ദേഹത്തിന്റെ വാർഷിക അവധിക്കാലം ചിലവഴിക്കാൻ തിരഞ്ഞെടുത്തത് ആഫ്രിക്കയിലെ ഒരു തീർത്തും അപരിഷ്കൃതമായ ഒരു തീരദേശ ഗ്രാമം ആയിരുന്നു. തന്റെ തിരക്കു പിടിച്ച പ്രൊഫഷണൽ ജീവിതത്തിൽ നിന്നും മാറി നിൽക്കാൻ തീർത്തും അനുയോജ്യമായ സ്ഥലമായിരുന്നു അത്.  ഒരു ദിവസം പുറത്തിറങ്ങിയ അദ്ദേഹം ഒരു മീൻപിടുത്ത വഞ്ചി കണ്ടു അതിനടുത്ത് ചെന്നു. "ഇന്നത്തെ ജോലി കഴിഞ്ഞോ?"  അടുത്തുനിന്നിരുന്ന മുക്കുവനോട്‌ അയാൾ കുശലം ചോദിച്ചു. "കഴിഞ്ഞു..." " ഇത് കുറച്ചു മീനേ ഉള്ളല്ലോ"എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി" "ഇത് പിടിക്കാൻ എത്ര സമയം വേണ്ടി വന്നു?" " വളരെ കുറച്ചു സമയം മാത്രം " "കൂടുതൽ സമയം മീൻ പിടിക്കാത്തതെന്ത്?" " ഞാൻ പറഞ്ഞല്ലോ, എനിക്കും കുടുംബത്തിനും കഴിയാൻ ഇത്ര മതി.." "ബാക്കി സമയം എന്ത് ചെയ്യും" "ഞാൻ കൂടുതൽ സമയം ഉറങ്ങും, കൂടുതൽ നേരം വീട്ടിൽ കുട്ടികളുമായി ചിലവഴിക്കും, ഉച്ചഭക്ഷണം കഴിഞ്ഞ് മരത്തണലിൽ കിടന്നു മയങ്ങും, വൈകീട്ട് കൂട്ടുകാരോടൊത്ത് ഫുട്ബോൾ കളിക്കും, രാത്രി അവരോടൊപ്പം പാട്ടു പ

പ്രചോദന കഥ 2

ഒരിക്കൽ ലെനിന് ഒരു കത്ത് വന്നു. റഷ്യയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു പെണ്‍കുട്ടി അയച്ച കത്തായിരുന്നു. ആ പെണ്‍കുട്ടി മാരകമായ അസുഖത്തിന് അടിമയാണെന്നും, ദിവസങ്ങൾക്കുള്ളിൽ തന്നെ ആ പെണ്‍കുട്ടി മരണപെടുമെന്നും. അതിനു മുൻപ് ലെനിൻ അങ്കിളിനെ നേരിട്ടു കാണണം എന്നൊരു അവസാന ആഗ്രഹം മനസ്സിലുണ്ട് എന്നതും ആയിരുന്നു ആ കത്തിന്റെ ചുരുക്കം. ലെനിൻ ആ കത്ത് കിട്ടിയതും ആ പെണ്‍കുട്ടിയെ കുറിച്ചും ആശുപത്രിയെ കുറിച്ചും അന്വേഷിക്കുകയും, ആ പെണ്‍കുട്ടിക്ക് മുന്നിൽ എത്തുകയും ചെയ്തു. മരണത്തോട് പൊരുതികൊണ്ടിരുന്ന ആ പെണ്‍കുട്ടിയുടെ സന്തോഷം അവിടുള്ള ഏവരുടെയും കണ്ണ് നിറയിച്ചു. പൊടുന്നനെ ആണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ആ പെണ്‍കുട്ടി തന്റെ ഒരാവിശ്യം അറിയിച്ചത്. "ലെനിൻ അങ്കിൾ, ലെനിൻ അങ്കിൾ, അങ്കിൾ എനിക്ക് വേണ്ടി ഒന്ന് ദൈവത്തോട് പ്രാർത്ഥിക്കണം" എല്ലാവരും ആ പെണ്‍കുട്ടിയെ തുറിച്ചു നോക്കാൻ തുടങ്ങി. ആ പെണ്‍കുട്ടിയുടെ മാതാ പിതാക്കൾ അടക്കം. കാരണം ലോകത്തെ ഏറ്റവും ഉറച്ച ഭൌതികവാദിയോടാണ് ആ രാജ്യത്തെ ഏറ്റവും ശക്തനായ ഭാരണാധികാരിയോടാണ്‌ ആ പെണ്‍കുട്ടി ദൈവത്തോട് തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ ആവിശ്യപെട്ടിരിക്കുന്നത്. ഒരിക്കലും നടക്കാ

പ്രചോദന കഥകൾ

ഒരു പാവപ്പെട്ടവൻ ദൈവത്തോട് ചോദിച്ചു, "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌?" ദൈവത്തിൻറെ മറുപടി, "കാരണം, ദാനം ചെയ്യാൻ നീ പഠിച്ചില്ല." അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്രൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!" അതിന്‌ ദൈവo മറുപടി പറഞ്ഞത്‌ ഇങ്ങനെ: "നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!" മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട്‌ ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്‌. ഒറ്റയ്ക്ക്‌ വിഷമിച്ചിരിക്കുന്നു

വിജയം സുനിശ്ചിതം

മാരിയോയും അവന്റെ സഹോദരനും 1913-ല്‍ സ്ത്രീകള്‍ക്കുമാത്രമായി തോല്‍നിര്‍മിതമായ ബാഗുകളുടെ ഒരു ഷോപ് ഇറ്റലിയിലെ മിലാനില്‍ തുറന്നു. പക്ഷെ വളരെ കുറഞ്ഞ ഉപഭോക്താക്കളെ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ സ്ഥാപനം മുന്നോട്ടുകൊണ്ടുപോവാന്‍ അവര്‍ നന്നെ വിഷമിച്ചു. തന്റെ സ്ഥാപനത്തെ പിടിച്ച് നിര്‍ത്താന്‍ മാരിയോ പല ശ്രമങ്ങളും നടത്തി. പ്രസ്തുത മേഖലയില്‍ തഴക്കവും പഴക്കവും ഉള്ളവരുമായി അനുഭവങ്ങള്‍ പങ്കുവെക്കുക, ഉല്‍പന്നത്തിന്റെ വിലകുറക്കുക, കൂടുതല്‍ സമയം ജോലി ചെയ്യുക തുടങ്ങി ഒട്ടേറെ സംഗതികള്‍ അവന്‍ പ്രയോഗിച്ചുനോക്കിയെങ്കിലും പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടായില്ല. സ്വന്തം കുടുംബത്തിലെ തന്നെ ഈ വിഷയത്തില്‍ പരിജ്ഞാനവും, അഭിരുചിയുമുള്ള ഏതാനും യുവതികളെ ജോലിക്ക് വെക്കാമെന്ന സഹോദരന്റെ നിര്‍ദേശം മാരിയോ സ്വീകരിച്ചതുമില്ല. അവന്‍ പറഞ്ഞു ‘സ്ത്രീകള്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അറിയില്ല, വാങ്ങാനേ അവര്‍ക്കറിയൂ’. പ്രായമേറുകയും രോഗബാധിതനാവുകയും ചെയ്തതോടെ തന്റെ കച്ചവടം മകനെ ഏല്‍പിക്കാന്‍ മാരിയോ തീരുമാനിച്ചു. അവനെ കൂടെകൂട്ടി വളരെ പ്രാഥമികമായ കാര്യങ്ങള്‍ മാരിയോ പഠിപ്പിച്ചുതുടങ്ങി. മാരിയോ മരിച്ചതിനെ തുടര്‍ന്ന് സ്വാഭാവ

എന്റെ സ്വപ്‌നങ്ങൾ

അസാധ്യം എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഞാൻ കണ്ടില്ല. പരതൽ പലപ്പോഴും ആവർത്തിച്ചുവെങ്കിലും കാണേണ്ടത് കണ്ടില്ല. അപ്പോൾ ഞാൻ അറിഞ്ഞു എനിക്ക് മുന്നിൽ അസാധ്യമായതൊന്നുമില്ല എന്ന്. ആ തിരിച്ചറിവ് ആണ് ഇത് എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്... നമുക്ക് ഒരേ സമയം ഒന്നിലധികം മേഖലയിൽ പ്രാവീണ്യം തെളിയിക്കുവാൻ സാധ്യമാകും എന്ന ആത്മവിശ്വാസം ഒഴിവാക്കപ്പെട്ട, അവഗണിച്ചു കൊണ്ടിരിക്കുന്ന ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളുകൾക്കിടയിൽ പിlടിച്ചു നിൽക്കുവാനുള്ള പിടിവള്ളി ആണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രഗത്ഭരുടേയും പിന്തുണ ലഭിക്കുമ്പോൾ കിട്ടുന്ന പ്രചോദനം ഈ ലഘു രജനയിലൂടെ അറിയിക്കുവാൻ കഴിയുന്നതല്ല പൂങ്കാവനം പബ്ലിക്കേഷൻസ് ഡയറക്ടർ ഡോക്ടർ ഹുസൈൻ രണ്ടത്താണി നൽകിയ മോട്ടിവേഷൻ മടക്കിവെച്ച പാഠങ്ങൾ അദ്ധ്യായം തുടങ്ങിയവ തുറക്കുന്നതിന് കാരണമായിട്ടുണ്ട്. മാരിയ ലീഗൽ സർവീസ്, സ്കോളേഴ്‌സ്  അക്കാദമി, ബാഫഖി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (BIMS), ബാഫഖി ഇൻവെസ്റ്റ്മെന്റ് ആൻഡ് മാനേജ്മെന്റ് സർവീസ് (BIMS).….. കേരളക്കരയിലെ പ്രമുഖ വിദ്യാഭ്യാസ മേഖലയിലെ കൺസൾട്ടന്റുമാർ, മോട്ടിവേഷണൽ സ്പീക്കർമാർ, FINANCIAL ADVISERS, TRAINER'S തുടങ്ങിയ