പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വസ്തുവിന്റെ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാമോ

🔴🔴🔴🔴🔴🔴🔴🔴🔴 *വസ്തു തീറു കൊടുത്തതിനുശേഷം കരാർപ്രകാരമുള്ള പണം ബാക്കി നിൽപ്പുണ്ടെങ്കിൽ വസ്തുവിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാൻ സാധിക്കുമോ?* ________________________ വസ്തു കൈമാറ്റം ചെയ്യുന്നത് പ്രധാനമായും ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്, ഇന്ത്യൻ രജിസ്ട്രേഷൻ ആക്ട്, ഇന്ത്യൻ കോൺട്രാക്ട് ആക്ട് എന്നീ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട് സെക്ഷൻ 54 പ്രകാരം പരസ്പര സമ്മതപ്രകാരം വസ്തുവിന് ഒരു വില നിശ്ചയിക്കുകയും, പൂർണ്ണമായോ നിശ്ചയിച്ച വില ഭാവിയിൽ നൽകാമെന്നു ഒരാൾ മറ്റൊരാൾക്ക് വാഗ്ദാനം ചെയ്യുകയോ, നിശ്ചയിച്ച വില ഭാഗികമായി നൽകുകയോ, അതല്ലെങ്കിൽ മുഴുവൻ തുക നൽകുകയോ ചെയ്തതിനു ശേഷം വസ്തു കൈമാറ്റം ചെയ്ത് രജിസ്റ്റർ ചെയ്യുകയുയാണെങ്കിൽ അത് നിയമപ്രകാരമുള്ള വസ്തു കൈമാറ്റമായി കണക്കാക്കപ്പെടുന്നു. ഈ കൈമാറ്റത്തിൽ വസ്തുവിന്റെ വില പൂർണ്ണമായി  വാങ്ങുന്നയാൾ വിൽക്കുന്ന വ്യക്തിക്ക് നൽകാതെ കബളിപ്പിക്കുകയാണെങ്കിൽ ഒരിക്കൽ നടത്തിയ വസ്തു രെജിസ്ട്രേഷൻ റദ്ദാക്കുവാൻ സാധിക്കുകയില്ല. പകരം വിൽപ്പന വിലയിൽ ലഭിക്കാത്ത തുകയ്ക്ക്   വേണ്ടി വസ്തു ഉടമയ്ക്ക് കോടതിയെ സമീപിക്കാം. പറഞ്ഞുറപ്പിച്ച വില പൂർണ്ണമായും

നിയമപ്രകാരമുള്ള വാഹന വില്പനക്കാരൻ

*നിയമം അനുശാസിക്കുന്ന  വാഹന വില്പനക്കാരൻ ആരാണ്?* ______________________________________ *1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമചട്ട പ്രകാരം* വാഹന നിർമ്മാതാക്കൾ അംഗീകരിച്ച *Bonafide* ഡീലർമാർക്ക് മാത്രമേ വാഹന വില്പനയ്ക്കായി ട്രേഡ് സർട്ടിഫിക്കറ്റ്  മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കുകയുള്ളൂ. വാഹന നിർമ്മാതാക്കൾ ഉൽപ്പാദിപ്പിക്കുന്ന വാഹനങ്ങൾ വിൽക്കുന്നതിന്  ഉൽപാദകർ തന്നെ നേരിട്ട് അംഗീകരിച്ചു നിയമിച്ചിട്ടുള്ള സ്ഥാപനമാണ് *Bonafide* ഡീലർ. ഒരു വാഹനം ഉപഭോക്താവിന് വിൽക്കുവാനുള്ള അധികാരം *Bonafide* ഡീലർക്ക് മാത്രമാണുള്ളത്. മറ്റുള്ള സ്ഥാപനങ്ങൾ  മോട്ടോർ വാഹന വകുപ്പിന്റെ അംഗീകാരമില്ലാതെ വാഹനങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല. വസ്തുതകൾ ഇങ്ങനെയായിരിക്കെ വാഹനങ്ങൾ വിൽക്കുമ്പോൾ ഹാൻഡ്‌ലിങ് ചാർജ് ഈടാക്കുക, സൗജന്യമായി ഹെൽമറ്റ് നൽകാതിരിക്കുക, തങ്ങൾക്ക് താല്പര്യമുള്ള കമ്പനികളിൽനിന്ന് ഫിനാൻസ്, ഇൻഷുറൻസ് എന്നിവ എടുക്കുവാൻ ഉപഭോക്താവിനെ നിർബന്ധിക്കുക, വാഹനങ്ങൾക്കൊപ്പം ആക്സസറീസ് ഉയർന്ന വിലക്ക് ഉപഭോക്താവിനു മേൽ അടിച്ചേൽപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ  ചട്ടവിരുദ്ധമാണ്. ഉപഭോക്താവിന് പരാതി ഉണ്ടെങ്കിൽ അതാത്  പ്രദേശത്തെ രജിസ്‌ട്രെറിങ്

GD എൻട്രി ഇനി മൊബൈലിൽ

*ആക്‌സിഡന്റ് ജി ഡി എൻ‍ട്രി*   *നിങ്ങളുടെ മൊബൈൽ* *ഫോണിൽ ലഭ്യമാകും.*  "വണ്ടിയൊന്നു തട്ടി... ഇൻഷൂറൻ‍സ് കിട്ടാനുള്ള ജി ഡി എൻ‍ട്രി തരാമോ?” – പോലീസ് സ്റ്റേഷനിൽ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വരാറുണ്ട്. ഇനി സ്റ്റേഷനിൽ വരാതെ തന്നെ ജി.ഡി. എൻട്രി ലഭ്യമാക്കുന്നതിന് കേരള പോലീസിന്റെ മൊബൈൽ ആപ്പായ പോൽ ആപ്പിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.   സേവനം ലഭ്യമാകാൻ മൊബൈൽ ആപ്ലിക്കേഷനിൽ പേരും മൊബൈല്‍ നമ്പറും നല്‍കുക. ഒ.ടി.പി. മൊബൈലില്‍ വരും. പിന്നെ, ആധാർ‍ നമ്പർ‍ നൽകി റജിസ്ട്രേഷൻ പൂർത്തിയാക്കാം. ഒരിക്കൽ റജിസ്ട്രേഷൻ‍ നടത്തിയാൽ പിന്നെ, പോലീസുമായി ബന്ധപ്പെട്ട ഏതു സേവനങ്ങൾ‍ക്കും അതുമതി. വാഹനങ്ങളുടെ ഇൻഷൂറൻ‍സിന് GD എൻട്രി കിട്ടാൻ ഇതിലെ Request Accident GD എന്ന സേവനം തെരെഞ്ഞെടുത്ത് അതിൽ അപേക്ഷകന്റെ വിവരങ്ങളും ആക്‌സിഡന്റ് സംബന്ധമായ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യാവുന്നതാണ്. അപേക്ഷയിന്മേൽ പോലീസ് പരിശോധന പൂർത്തിയായ ശേഷം ജി ഡി എൻ‍ട്രി ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുക്കാവുന്നതാണ്. 

അനധികൃത പാർക്കിംഗ്

*റോഡിലെ അനധികൃതമായ പാർക്കിംഗ്  മൂലം* *നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടോ?*  അനധികൃതമായ പാർക്കിങ് മാത്രമല്ല മറ്റു ട്രാഫിക് നിയമ  ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സംഭവം നടന്ന സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങൾ  കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.  വിവരങ്ങൾ *വാഹനത്തിന്റെ നമ്പർ സഹിതം അറിയിക്കേണ്ട* മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു. 1. തിരുവനന്തപുരം - 9188961001 2. കൊല്ലം - 9188961002 3. പത്തനംതിട്ട - 9188961003 4. ആലപ്പുഴ - 9188961004 5. കോട്ടയം - 9188961005 6.ഇടുക്കി - 9188961006 7. എറണാകുളം - 9188961007 8. തൃശൂർ - 9188961008 9. പാലക്കാട് - 9188961009 10. മലപ്പുറം - 9188961010 11. കോഴിക്കോട് - 9188961011 12. വയനാട് - 9188961012 13. കണ്ണൂർ - 9188961013 14. കാസർകോട് - 9188961014

ഒക്യൂപെൻസി സർട്ടിഫിക്കറ്റ്

*അപേക്ഷകനും അയൽവാസിയും തമ്മിൽ അതിർത്തി തർക്കമുണ്ടെങ്കിൽ  പുതിയ വീടിനു ഒക്കുപൻസി സർട്ടിഫിക്കറ്റ് കിട്ടുവാൻ തടസ്സമുണ്ടോ?* _____________________ കൃഷ്ണൻകുട്ടി വീടുപണി തുടങ്ങിയപ്പോഴാണ് അയൽവാസി അതിർത്തി തർക്കവുമായി മുന്നോട്ട് വന്നത്.  വീടുപണി പൂർത്തിയായപ്പോഴേക്കും കേസ് കോടതിയിൽ എത്തി. നിലവിൽ തർക്കമുള്ള അതിർത്തിയിൽ നിന്നുമുള്ള സെറ്റ് ബാക്ക് അംഗീകരിക്കുവാൻ പറ്റില്ലായെന്നും, അതിനാൽ ഒക്കുപ്പൻസി തരുവാൻ നിർവാഹമില്ലായെന്നും പഞ്ചായത്ത്‌ അധികാരികൾ കട്ടായം പറഞ്ഞു. അപേക്ഷകന്റെ വസ്തുവിന്റെ ആധാരത്തിന്റെ അടിസ്ഥാനത്തിലും അംഗീകൃത സ്കെച്ച് പ്രകാരവുമുള്ള അതിർത്തിയെ അടിസ്ഥാനമാക്കി നിയമപ്രകാരമുള്ള സെറ്റ് ബാക്ക് കണക്കാക്കി വീടിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ്  പഞ്ചായത്ത് അധികൃതർ നൽകേണ്ടതാണ്. സമാനമായ കേരള ഹൈക്കോടതി വിധി നിലവിലുണ്ട്. കേരള പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾസിൽ കോടതിയിൽ തർക്കമുള്ള വസ്തുവിൽ ഒക്കുപൻസി നല്കുന്നതിൽ പഞ്ചായത്ത് അധികൃതരെ തടസ്സപ്പെടുത്തുന്ന വ്യവസ്ഥകൾ ഇല്ലാത്തതാകുന്നു. ഇല്ലാത്ത നിയമത്തിന്റെ പേരിൽ Occupancy സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് ചട്ടവിരുദ്ധമാണ്. ........................................

അല്ലാമാ ശാലിയാത്തി

*അല്ലാമാ ശാലിയാതി* *ജീവിതവും ദർശനവും -1* ----------------------- *അഹ്‌മദുകളുടെ സമാഗമം*   = = == = == = == = = = കേരളത്തിലെ വൈജ്ഞാനിക - ആത്മീയ രംഗത്തെ മഹോന്നത വ്യക്തിത്വമായിരുന്നു അല്ലാമാ അശൈഖ് ശിഹാബുദ്ദീൻ അഹ്‌മദ് കോയ ശാലിയാതി. അവിടുത്തെ എല്ലാമെല്ലാമായിരുന്നു  ഇമാം അഹ്‌മദ് റസാഖാൻ ഖാദിരി അൽബറേൽവി . ഇമാമവർകളുടെ ശിഷ്യനും അദ്ധ്യാത്മിക സരണികളുടെ ഖലീഫയുമായിരുന്നു അല്ലാമാ ശാലിയാതി. ഇമാം അഹ്മദ് റസയെ മുജദ്ദിദായി പ്രഖ്യാപിക്കുന്ന ആയിരക്കണക്കിന് പണ്ഡിതന്മാർ സമ്മേളിച്ച വേദിയിൽ പങ്കെടുത്ത മഹാത്മാവായിരുന്നു  അശൈഖ് അഹ്‌മദ് മിയ ഗഞ്ച് മുറാദാബാദി.  അല്ലാമാ ശാലിയാത്തിയുടെ പിതാവ്  ശൈഖ് അലിയ്യു ശാലിയാത്തിക്ക് ശൈഖ് ഗഞ്ച് മുറാദാബാദിയുമായി  ഉന്നതമായ ആത്മീയ ബന്ധമുണ്ടായിരുന്നു.  തസവ്വുഫിലും , സുന്നത്ത് ജമാഅത്തിലും വലിയ പ്രബോധകനായിരുന്നു ഇമാം അഹ്‌മദ് റസ. ആയിരത്തിലധികം ഗ്രന്ഥങ്ങളിലൂടെ ഇമാമവർകൾ രചനാരംഗത്ത് വിപ്ലവം തീർത്തു. പ്രവാചകാനുരാഗത്തിന്റെ മേൽവിലാസമായി പ്രശോഭിച്ചു. ഇതെല്ലാം ഒപ്പിയെടുത്ത് അനുകരണീയം സാധ്യമാക്കിയ മഹാമനീഷിയായി അവിടുത്തെ ശിഷ്യൻ അല്ലാമാ ശാലിയാതി അനുഗ്രഹീതനായി. അമൂല്യങ്ങളായ ഒത്തിരി രചനകൾ മഹാനരിലൂടെ ഉ